അതെല്ലാം കഴിഞ്ഞുപോയ കാര്യങ്ങളാണ്. ആ വിഷയം ഇനി അധികം ചര്‍ച്ച ചെയ്യേണ്ട കാര്യമൊന്നുമില്ല. ഇതിനകത്ത് പാവപ്പെട്ടവന്റെ, കഷ്ടപ്പെടുന്നവന്റെ ഒത്തിരി പണം ചെലവഴിച്ചുകഴിഞ്ഞു. ഒരു അന്വേഷണം നടന്നു, അതിന്റെ മേല്‍ രണ്ട് അന്വേഷണം നടന്നു. ഇനി വേറൊരു അന്വേഷണം കൂടെ നടത്തേണ്ട കാര്യമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല.
സോളാര്‍ രക്തത്തില്‍ ഇടതുപക്ഷത്തിന് പങ്കില്ല. ഇടതുപക്ഷത്തിന് രാഷ്ട്രീയ എതിരാളികളെയുളളു. രാഷ്ട്രീയ ശത്രുക്കളില്ല. രാഷ്ട്രീയ ശത്രുക്കള്‍ ഉമ്മന്‍ചാണ്ടിയുടെ പാളയത്തില്‍ തന്നെയാണ് ഉളളത്.
മരണാനന്തര ബഹുമതിയാണ് യഥാര്‍ത്ഥത്തില്‍ പുതുപ്പളളിയില്‍ ഉമ്മന്‍ചാണ്ടിക്ക് കിട്ടിയത്. മരണാനന്തര ബഹുമതിയെ രാഷ്ട്രീയ ബഹുമതിയായി ആഘോഷിക്കുന്ന അല്‍പ്പത്തരമാണ് കോണ്‍ഗ്രസിപ്പോള്‍ കാണിക്കുന്നത്. അപ്പാ അപ്പാ അപ്പാ എന്ന ഒറ്റ മന്ത്രമായിരുന്നു ചാണ്ടി ഉമ്മന്‍.
കഴിഞ്ഞ വര്‍ഷം വരെ ജനങ്ങള്‍ക്ക് അടുത്ത് വന്ന് പ്രശ്‌നങ്ങള്‍ പറയാന്‍ ഉമ്മന്‍ചാണ്ടി അവരുടെ കയ്യെത്തും ദൂരത്ത് ഉണ്ടായിരുന്നെന്നും അതുപോലെ താനും പുതുപ്പളളിയുടെ കയ്യെത്തും ദൂരത്തുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങളോടായിരുന്നു ചാണ്ടി ഉമ്മന്റെ പ്രതികരണം
ഇടതുസര്‍ക്കാരിന്റെ ഭരണത്തിനെതിരായ വികാരമാണ് തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചതെന്ന് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. വിസ്മയിപ്പിക്കുന്ന വിജയമാണിതെന്നും ഈ വിജയം യുഡിഎഫിന്റെ ആത്മവിശ്വാസം കൂട്ടുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ആ വേട്ടയാടിയവരുടെ മുഖത്തുളള കനത്ത പ്രഹരമാണ് പുതുപ്പളളിയിലെ ഈ വിജയം. ജനങ്ങള്‍ ഉമ്മന്‍ചാണ്ടിക്ക് നല്‍കുന്ന ഏറ്റവും വലിയ യാത്രയയപ്പിന്റെ ഇടിമുഴക്കമാണ് നാമിപ്പോള്‍ കേള്‍ക്കുന്നത്
ഉമ്മന്‍ചാണ്ടിയുടെ മരണത്തോടെ ഉണ്ടായ സഹതാപ തരംഗം ശക്തമായതിനാല്‍ പ്രചാരണത്തിന്റെ ആദ്യഘട്ടത്തില്‍ യുഡിഎഫിന് മേല്‍ക്കൈ ഉണ്ടായിരുന്നു. പിന്നീട് പ്രചാരണം മുറുകിയതോടെ ഉപതെരഞ്ഞെടുപ്പിനെ രാഷ്ട്രീയ മത്സരമാക്കി മാറ്റാന്‍ ഇടതുപക്ഷത്തിന് കഴിഞ്ഞു.
. 'ചാണ്ടി ഉമ്മന് വോട്ടു ചെയ്യാതിരിക്കാന്‍ പുതുപ്പള്ളിക്കാര്‍ക്ക് കഴിയില്ല. കോണ്‍ഗ്രസോ യുഡിഎഫോ ബിജെപിയുമായി ഒരു സന്ധിക്കും നിന്നിട്ടില്ല. സിപിഎം പ്രവര്‍ത്തകര്‍ ഉള്‍പ്പടെയുള്ള മത നിരപേക്ഷതയില്‍ വിശ്വസിക്കുന്ന മുഴുവന്‍ ആളുകളുടേയും പിന്തുണ ഞങ്ങള്‍ക്ക് ഉണ്ടായിട്ടുണ്ട്. അത് നാളെ ഫലം വരുമ്പോള്‍ മനസ്സിലാകും' എന്നും സതീശന്‍ പറഞ്ഞു.
53 വര്‍ഷമാണ് ഉമ്മന്‍ചാണ്ടി പുതുപ്പളളി ഭരിച്ചത്. എന്നിട്ടും പുതുപ്പളളി കോണ്‍ഗ്രസിന്റെ പാര്‍ട്ടി ഗ്രാമമല്ല. ഇവിടെ എല്ലാ സ്വാതന്ത്ര്യത്തോടും അവകാശത്തോടും കൂടി എല്ലാവര്‍ക്കും പറയാനും പ്രവര്‍ത്തിക്കാനുമുളള അവകാശമുണ്ട്.
ചാണ്ടി ഉമ്മന്‍ അതിരാവിലെ തന്നെ പളളിയിലും പിതാവിന്റെ കല്ലറയിലുമെത്തി പ്രാര്‍ത്ഥിച്ചു. തുടര്‍ന്ന് വാകത്താനം പഞ്ചായത്തിലെ വിവിധ പോളിംഗ് ബൂത്തുകളില്‍ സന്ദര്‍ശനം നടത്തി. ഒന്‍പത് മണിയോടെ വീട്ടിലെത്തി കുടുംബത്തെ കൂട്ടിയാവും വോട്ടുചെയ്യാനെത്തുക
കേരളമാകെ ജനവിരുദ്ധ സർക്കാരിനെതിരായ വികാരം പ്രകടമാണ്. അത് മറികടക്കാൻ പിണറായിക്കും കൂട്ടർക്കും കഴിയില്ല. ചാണ്ടി ഉമ്മൻ്റെ ഭൂരിപക്ഷം എത്രകണ്ട് കുറക്കാമെന്ന ഗവേഷണമാണ് ഇപ്പോൾ ഇടത്പക്ഷത്ത് നടക്കുന്നത്.
ഉമ്മൻ ചാണ്ടിയുടെ ആത്മാവിന് നിത്യശാന്തി നേരാൻ അദ്ദേഹത്തിന്റെ ജീവിക്കുന്ന സ്മാരകമായ ചാണ്ടി ഉമ്മനെ അരലക്ഷത്തിൽപ്പരം വോട്ടിന്റെ ഭൂരിപക്ഷത്തിൽ പുതുപ്പള്ളിക്കാർ വിജയിപ്പിക്കും.
ജെയ്ക്ക് സി തോമസിന്റെ പങ്കാളിക്കെതിരായ സൈബര്‍ ആക്രമണത്തിനു പിന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെങ്കില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നു. കോണ്‍ഗ്രസുകാര്‍ അങ്ങനെ ചെയ്യുമെന്ന് ഞാന്‍ കരുതുന്നില്ല. സൈബര്‍ ആക്രമത്തോട് യോജിപ്പില്ല. കഴിഞ്ഞ 20 വര്‍ഷമായി ഞാനും കുടുംബവും നിരന്തരം സൈബര്‍ ആക്രമണത്തിന് ഇരയാണ്
ഇത്തരം ആരോപണങ്ങള്‍ക്ക് മറുപടിയുമായി അച്ചു ഉമ്മന്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. താനൊരിക്കലും ചെറിയ നേട്ടത്തിനുവേണ്ടി പോലും പിതാവ് ഉമ്മന്‍ചാണ്ടിയുടെ പേര് ഉപയോഗിച്ചിട്ടില്ലെന്ന് അച്ചു ഉമ്മന്‍ പറഞ്ഞു
കഴിഞ്ഞ ദിവസം പ്രദേശത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്‍ എത്തിയിരുന്നു. അപ്പോള്‍ തന്റെ മകന്‍ വാഹനാപകടത്തില്‍ മരണപ്പെട്ടപ്പോള്‍ ഉമ്മന്‍ചാണ്ടി നേരിട്ട് ഇടപെട്ട് സഹായങ്ങള്‍ ചെയ്‌തെന്നും മകളുടെ വിവാഹച്ചടങ്ങില്‍ മുഖ്യമന്ത്രിയായിരിക്കെ അദ്ദേഹം പങ്കെടുത്തിരുന്നെന്നും സതിയമ്മ മാധ്യമങ്ങളോട് പറഞ്ഞു.
ഒരു നിയോജകമണ്ഡലം ദീർഘകാലം ഒരാളുടെ കുത്തകയാവുന്നത് നന്നല്ല. പക്ഷേ, തെരഞ്ഞെടുക്കണോ വേണ്ടയോ എന്നു നിശ്ചയിക്കുന്നത് ജനങ്ങളാണ്
കഴിഞ്ഞ ഏഴ് വര്‍ഷമായി സമസ്ത മേഖലകളിലും പരാജയപ്പെട്ട സംസ്ഥാന സര്‍ക്കാരിനെതിരായ വിധിയെഴുത്താകും ഇതെന്നും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിക്കുന്ന ജനവിരുദ്ധ സമീപനങ്ങള്‍ വിചാരണ ചെയ്യാനുളള അവസരം കൂടിയാണ് പുതുപ്പളളിക്കാര്‍ക്ക് ഈ ഉപതെരഞ്ഞെടുപ്പെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ കുറച്ചുനേരത്തെയായി എന്നാണ് എനിക്ക് തോന്നുന്നത്. ഈ ചര്‍ച്ചകള്‍ ഒഴിവാക്കേണ്ടതായിരുന്നു. സമൂഹമാധ്യമങ്ങളിലെ ചിലരുടെ പ്രസ്താവനകളും പോസ്റ്റുകളും വാര്‍ത്തകളും കണ്ടപ്പോള്‍ വ്യക്തത വരുത്തണമെന്ന് തോന്നി.
ഉമ്മൻ ചാണ്ടിയുടെ അറിവു കൂടാതെ കെ.സി.വേണുഗോപാൽ മുൻ കൈ എടുത്താണ് പിന്നീട് ചാണ്ടി ഉമ്മനെ ഇന്ത്യൻ യൂത്ത് കോൺഗ്രസിന്റെ ഔട്ട് റീച്ച് വിഭാഗം ചെയർപെഴ്സൺ ആക്കുന്നത്. കോൺഗ്രസിൽ ഒരു തലമുറ മാറ്റം സംഭവിച്ചു കൊണ്ടിരിക്കുന്നതിനാൽ സമീപ ഭാവിയിൽ ചാണ്ടി ഉമ്മന് നേതൃത്വനിരയിൽ വലിയ സ്ഥാനം ലഭിക്കുമെന്ന് തീർച്ച.
എനിക്ക് ലഭിച്ചിട്ടുളള ട്രീറ്റ്‌മെന്റിനെക്കുറിച്ച് ഒരു പരാതിയുമില്ല. ഏറ്റവും മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങളാണ് എന്റെ കുടുംബവും എന്റെ പാര്‍ട്ടിയും എനിക്ക് നല്‍കിയിട്ടുളളത്
ഒരേ സംസ്ഥാനത്തുനിന്നുളള രണ്ട് മുഖ്യമന്ത്രിമാരുടെ രണ്ട് ആണ്‍മക്കളുടെ കഥ. ഒരാള്‍ ഭാരത് യാത്രിയാണ്. നമ്മുടെ രാജ്യത്തെ ഒന്നിപ്പിക്കാനായി നഗ്നപാദനായി ക്ഷീണം മറന്ന് നടക്കുന്നു.
ചികിത്സയ്ക്കായി വിദേശത്തേക്ക് പോകുമ്പോള്‍ അദ്ദേഹത്തിനൊപ്പം നില്‍ക്കുകയും അനുഗമിക്കുകയും ചെയ്യുക എന്നത് മകനെന്ന നിലയില്‍ എന്റെ കടമയാണ്.